Thursday, May 3, 2012

         





















ആവിഷ്ക്കരണം

കണ്ണീരിന്‍റെ
ആഴത്തില്‍മുക്കിയാണ്
നിന്നെ

ശിലയിലിരുത്തിയത്.
നനഞ്ഞ്നനഞ്ഞ്
പുറമുണക്കി
എന്തെല്ലാംകൊത്തുപണികള്‍ചെയ്തു
എന്നിട്ടും
അവിടെയിരിക്കാതെ
പൊടിഞ്ഞ്പൊടിഞ്ഞ്
നീ
എന്നിലേക്കുതന്നെ
മടങ്ങിപ്പോരുന്നു.
നിന്നെ
ഓര്‍ത്തെടുക്കുമ്പോള്‍
മുളയ്ക്കാത്ത ഒരു ചെടിയില്‍
വിരിയാത്ത ഒരു പൂവിനെ
കാണുന്നുണ്ട് ഞാന്‍.